ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.
ഒരു പരമ്പരാഗത കവിക്ക്
അത് കവിതയാണ്.
എന്നാല്‍ പക്ഷി ഒരു പാട്ട്
കേള്‍ക്കാന്‍ പോലും അശക്തമാണ്.
അതിന്റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍
എയ്തുവിട്ട കല്ല് തറച്ച് ചോരയിറ്റുന്നുണ്ട്.
ഇല്ല ,കവിതയൊന്നുമില്ല
ഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്
നിര്‍ബന്ധമുണ്ട്.
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്.
അതിനിടയില്‍ അതിന് നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍
കവികള്‍ വ്യാജ സത്യവാങ്ങ്മൂലവുമായി
ചാടിവീഴുമെന്ന് അതിന്
ഇതിനോടകം മനസ്സിലായിട്ടുണ്ട്.
ഒരു പക്ഷിക്ക് തനിക്ക് വേണ്ടിപ്പോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ നല്ലതല്ല .
-
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന...
-
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...